വ്യാജ ഇന്ത്യന്‍ കറന്‍സി കടത്തിയതിനു പെരുമ്പടപ്പ് പോലീസ് അറസ്റ്റു ചെയ്ത ദമ്പതിമാര്ക്കെതിരേയുള്ള കേസിന്റെ വിധി ഇന്ന്
1,18,000 രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സി കടത്തിയതിനു പെരുമ്പടപ്പ് പോലീസ് അറസ്റ്റു ചെയ്ത ദന്പതിമാര്ക്കെതിരേയുള്ള കേസിന്റെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) മുന്‍പാകെ പൂര്‍ത്തിയായി. കേസില്‍ ജഡ്ജി ടോമി വര്‍ഗീസ് ഇന്നു വിധി പ്രസ്താവിക്കും.
ഇക്കഴിഞ്ഞ മൂന്നിന് ആരംഭിച്ച വിചാരണ ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. മഹാരാഷ്ട്ര നാഗ്പൂര്‍ ശിവാജി നഗര്‍ കാഞ്ചന്‍ഗീത് അപ്പാര്‍ട്ട്മെന്റ് നിധീഷ് കലംകാര്‍ (44), ഭാര്യ പൂനെ ബൂനി സ്പ്രിംഗ് ടൗണ്‍ ജോന ആന്റണി ആന്‍ഡ്രൂസ് (30) എന്നിവരെയാണ് 2020 ജനുവരി 15ന് പെരുമ്പടപ്പ് എസ്ഐ ഇ.എ സുരേഷ് അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്നു 2000 രൂപയുടെ നാല്‍പ്പത്തഞ്ചും 500 രൂപയുടെ അന്‍പത്തിരണ്ടും വ്യാജ കറന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇവര്‍ കടയില്‍ നല്കി സാധനങ്ങള്‍ വാങ്ങിയ 2000 രൂപയുടെ വ്യാജ കറന്‍സിയും പോലീസ് കണ്ടെടുത്തിരുന്നു.
വ്യാജ കറന്‍സികള്‍ നിര്‍മിക്കുന്നതിനായി പ്രതികള്‍ ഉപയോഗിച്ചിരുന്ന ലാപ്ടോപ്, പ്രിന്റര്‍ എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ തൃശൂര്‍ രാമവര്‍മപുരം ആര്എഫ്എസ്എല്ലിലും കറന്‍സികള്‍ നാസിക് ഇന്ത്യന്‍ സെക്യൂരിറ്റി പ്രസിലും അയച്ച് പരിശോധന നടത്തിയിരുന്നു. 20 സാക്ഷികളുള്ള കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പി ബാലകൃഷ്ണന് ഹാജരായി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments