പൊന്നാനി വലിയ ജുമുഅത്ത് പള്ളിയില്‍ വിളക്കത്തിരിക്കാന്‍ വീണ്ടും വിദ്യാര്‍ഥികളെത്തി.
ഗതകാല പാരമ്പര്യത്തിന്റെ ഓര്‍മകളുമായി പൊന്നാനി വലിയ ജുമുഅത്ത് പള്ളിയില്‍ വിളക്കത്തിരിക്കാന്‍ വീണ്ടും വിദ്യാര്‍ഥികളെത്തി.
കോഴിക്കോട് മര്‍കസിന് കീഴിലെ നോളജ് സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദം നേടി സനദ് കരസ്ഥമാക്കിയ 35ഓളം വിദ്യാര്‍ഥികളാണ് വിളക്കത്തിരിക്കാനെത്തിയത്.
പൊന്നാനി വലിയ ജുമുഅത്ത് പള്ളിയില്‍ ഇസ്ലാമിക മതപഠന ബിരുദം നല്കാന് ഉപയോഗിച്ചിരുന്ന ചടങ്ങാണ് വിളക്കത്തിരിക്കല്‍. വര്‍ഷങ്ങളോളം ഗുരുകുല സമ്ബ്രദായത്തില്‍ വിജ്ഞാനം പകര്‍ന്നു നല്കപ്പെടുന്ന ഇവിടെ പഠിതാക്കളെ ഒരു വിളക്കിനു ചുറ്റും ഒരുമിച്ചിരുത്തിയാണ് പഠനം നടക്കുക. ഇതാണ് വിളക്കത്തിരിക്കല്‍ എന്നപേരില്‍ അറിയപ്പെട്ടത്. ഇങ്ങനെ വിളക്കത്തിരുന്നു ബിരുദം നേടിയവരാണ് ആദ്യകാലങ്ങളില്‍ മുസ്ലിയാര് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഇതിന്റെ ഓര്മ പുതുക്കി എല്ലാ വര്‍ഷവും മര്കസിലെ ബിരുദം പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ വിളക്കത്തിരിക്കാനെത്തുന്നുണ്ട്. പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്, ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന് രചിച്ച ഫത്ഉല്‍ മുഈന്‍ ഓതി വിളക്കത്തിരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിന് വലിയ ജുമുഅത്ത് പള്ളി മുദ്രിസ് ഹബീബ് തുറാബ് തങ്ങള്‍ തലപ്പാറ, ഉമര്‍ ഫാറൂഖ് അലി സഖാഫി, അശ്റഫ് അലി സഖാഫി, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെ.എം. മുഹമ്മദ് ഖാസിം കോയ എന്നിവര്‍ നേതൃത്വം നല്കി.
കാരന്തൂര്‍ ജാമിഅ മര്‍കസുസ്സഖാഫതിസ്സുന്നിയ്യ ശരീഅത്ത് കോളജ് അവസാന വര്‍ഷ വിദ്യാര്‍ഥികളും പൊന്നാനി വലിയ ജുമുഅത്ത് പള്ളിയില്‍ വിളക്കത്തിരിക്കല്‍ ചടങ്ങിനെത്തി. അഞ്ചു നൂറ്റാണ്ടിന് മുമ്ബ് ഇസ്ലാമിക പണ്ഡിതനും സൂഫീവര്യനുമായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമാണ് പള്ളിയും വിളക്കും സ്ഥാപിച്ചത്. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ആശീര്‍വാദത്തോടെ ശരീഅത്ത് കോളജ് അധ്യാപകര്‍ വിളക്കത്തിരിക്കലിന് നേതൃത്വം നല്കി. ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി. മുഹമ്മദ് മുസ്ലിയാര് വിളക്കത്തിരുന്ന് ദര്‍സിന് നേതൃത്വം നല്കി. ജുമുഅത്ത് പള്ളി മുദരിസ് ഹബീബ് തുറാബ് തങ്ങള്‍ അസ്സഖാഫി, വി. സെയ്തു മുഹമ്മദ് തങ്ങള്‍, അബ്ദുല്ല ബാഖവി ഇയ്യാട്, കെ.എം. മുഹമ്മദ് ഖാസിം കോയ എന്നിവര്‍ അതിഥികളെ സ്വീകരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments