നീല, വെള്ള കാർഡുടമകൾക്ക് ഇനി മുതൽ സ്പെഷ്യൽ അരി ഇല്ല .
സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതാണ് കാരണമെന്നാണ് സൂചന.
സ്പെഷല്‍ അരി വിതരണം ഉത്സവകാലത്തേക്ക് മാത്രമായി പരിമിതപ്പെടുത്തുകയാണെന്നാണു പൊതുവിതരണ വകുപ്പില്‍നിന്ന് ലഭിക്കുന്ന സൂചനകള്‍. എന്നാല്‍, ഇതു സംബന്ധിച്ചും അന്തിമ തീരുമാനമായിട്ടില്ല.
കാര്‍ഡൊന്നിനു പ്രതിമാസം 10 കിലോവീതം അരി 15 രൂപ നിരക്കില്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ആഗസ്റ്റ് മാസംവരെ ഇതുതുടര്‍ന്നു. സെപ്റ്റംബറില്‍ വിഹിതം 10 കിലോയില്‍നിന്ന് അഞ്ചാക്കി കുറച്ചു. ഇതിനുപിന്നാലെയാണ് ഒക്ടോബറില്‍ പൂര്‍ണമായും നിര്‍ത്തലാക്കിയത്.
കേന്ദ്രം 22 രൂപക്ക് നല്കുന്ന അരിയാണ് ഏഴുരൂപ സബ്സിഡിയോടെ സംസ്ഥാനം 50 ലക്ഷം കാര്‍ഡുടമകള്‍ക്ക് നല്‍കിയിരുന്നത്. ഇത് സര്‍ക്കാറിനു വലിയ സാമ്ബത്തിക ബാധ്യതയുണ്ടാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments