Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കേരളത്തിലെ ആദ്യ മൊബൈല്‍ ഫോണ്‍വിളിക്ക് ഇന്ന് കാല്‍ നൂറ്റാണ്ട് തികയുകയാണ് ഇന്ന്



കേരളത്തിലെ ആദ്യ മൊബൈല്‍ ഫോണ്‍വിളിക്ക് ഇന്ന് കാല്‍ നൂറ്റാണ്ട് തികയുകയാണ് ഇന്ന്

കൊച്ചിയിലെ ഹോട്ടല്‍ അവന്യു റീജന്‍റില്‍ വെച്ചായിരുന്നു സംസ്ഥാനത്തെ ആദ്യത്തെ മൊൈബല്‍ ഫോണ്‍ സര്‍വീസായ എസ്കോട്ടലിന്‍റെ ഉദ്ഘാടനം. 1996 സെപ്റ്റമ്ബര്‍ 17ന് സാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ളയാണ് ദക്ഷിണമേഖലാ നാവി‍കസേനാ മേധാവി വൈസ് അഡ്മിറല്‍ എ.ആര്‍. ടണ്ടനെ വിളിച്ച്‌ ആദ്യമായി ഹലോ പറഞ്ഞത്. തകഴിക്കൊപ്പമുണ്ടായിരുന്ന സാഹിത്യകാരി മാധവിക്കുട്ടിയും ടണ്ടനോട് സംസാരിച്ചു.

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ അവതരിച്ച്‌ ഒരു വര്‍ഷവും ഒന്നര മാസവും കഴിഞ്ഞ ശേഷമാണ് കേരളത്തില്‍ സേവനം ലഭ്യമായത്. 1995 ജൂലൈ 31ന് െകാല്‍ക്കത്തയില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസുവും ഡല്‍ഹിയിലുണ്ടായിരുന്ന കേന്ദ്രമന്ത്രി സുഖ്റാമും തമ്മിലായിരുന്നു രാജ്യത്തെ ആദ്യ മൊബൈല്‍ഫോണ്‍ സംഭാഷണം.

അക്കാലത്ത് മൊബൈല്‍ ഫോണ്‍ സ്വന്തമാക്കാന്‍ 50,000 രൂപ മുടക്കേണ്ടിയിരുന്നു. ഒരുമിനിറ്റ് സംസാരിക്കാന്‍ ഫോണ്‍ വിളിക്കുന്നയാള്‍ക്ക് (ഔട്ട്ഗോയിങ് കോള്‍) 16 രൂപയും സ്വീകരിക്കുന്നയാള്‍ക്ക് (ഇന്‍കമിങ് കോള്‍) എട്ടുരൂപയുമായിരുന്നു ചാര്‍ജ്. രണ്ടുപേര്‍ ഒരുമിനിറ്റ് സംസാരിക്കാന്‍ 24 രൂപ മുടക്കേണ്ടിയിരുന്നു. സൗജന്യയായി പരിതിയില്ലാതെ സംസാരിക്കാന്‍ സാധിക്കുന്ന ഇക്കാലത്ത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത നിരക്ക്.

മൊബൈല്‍ഫോണ്‍ വ്യാപകമാകാന്‍ തുടങ്ങിയതോടെ സിം കാര്‍ഡ് എടുക്കാന്‍ പല ഭാഗത്തും വലിയ വരികള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത് അക്കാലത്തെ ഒരു കാഴ്ചയായിരുന്നു. മൊബൈല്‍ വന്നതോടെ ടെലിഫോണ്‍ ബൂത്തുകളും, കോയിന്‍ ബൂത്തുകളും പതിയെ അപ്രത്യക്ഷമായി തുടങ്ങി.

2003 ആയതോടെ ഇന്‍കമിങ് ഫ്രീ ആക്കി. ഔട്ട്ഗോയിങ് കോളുകള്‍ക്ക് മിനിറ്റിന് 2.89 രൂപയായിരുന്നു ചാര്‍ജ്. 2007ലാണ് അത് മിനിറ്റിന് ഒരുരൂപയായത്. 2008ല്‍ 78 പൈസ ആയി വീണ്ടും കുറഞ്ഞു.

 
2010ല്‍ ത്രീജി സേവനം ലഭ്യമായി തുടങ്ങി. ഇതോടെ ഫോണ്‍വിളിക്കുള്ള ചാര്‍ജ് വീണ്ടും കുറഞ്ഞു. 2012ല്‍ 47 പൈസയായി ഔട്ട്ഗോയിങ് ചാര്‍ജ്. 2016ല്‍ റിലയന്‍സ് ജിയോ വന്നതോടെ വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കുമാണ് ഇന്ത്യന്‍ ടെലികോം മേഖല സാക്ഷ്യം വഹിച്ചത്.

സ്മാര്‍ട്ഫോണ്‍ വിപ്ലവത്തോടെ ഡേറ്റ പ്ലാനുകള്‍ക്കനുസരിച്ചായി ഫോണ്‍വിളിയുടെ നിരക്ക്. ഫോണുകള്‍ സന്തത സഹചാരിയായി മാറിയതോടെ കാല്‍കുലേറ്റര്‍, റേഡിയോ, അലാം ക്ലോക്ക്, വാച്ച്‌, കലണ്ടര്‍ തുടങ്ങി പല സാധനങ്ങള്‍ക്കും വീടുകള്‍ക്കുള്ളില്‍ നിന്ന് സ്ഥാനം നഷ്ടമായി. 1998ലെ എട്ടുലക്ഷം വരിക്കാരില്‍ നിന്ന് 2021ലേക്കെത്തുേമ്ബാള്‍ 116 കോടി ഇന്ത്യക്കാര്‍ മൊബൈല്‍ വരിക്കാരായിട്ടുണ്ടെന്നാണ് കണക്കുകള്‍.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments