പൊന്നാനി സി.പി.എമ്മിൽ 11 പേർക്കെതിരെ അച്ചടക്ക നടപടി
പൊന്നാനി മണ്ഡലത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് ജില്ല സെക്രട്ടേറിയറ്റ് അംഗം ടി.എം. സിദ്ദീഖിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി കണ്ടെത്തിയ പത്തുപേര്‍ക്കെതിരെയും നടപടിയുണ്ട്.
ഡി.വൈ.എഫ്.ഐ ജില്ല ജോ. സെക്രട്ടറി ഷിനീഷ് കണ്ണത്ത്, ഡി.വൈ.എഫ്.ഐ പൊന്നാനി ബ്ലോക്ക് പ്രസിഡന്റും സി.പി.എം ഈഴുവത്തിരുത്തി ലോക്കല്‍ കമ്മിറ്റി അംഗവുമായ വി.പി. പ്രബീഷ്, സി.പി.എം ഈഴുവത്തിരുത്തി ലോക്കല്‍ കമ്മിറ്റി അംഗം എണ്ണാഴിയില്‍ മണി, എരമംഗലം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ നവാസ് നാക്കോല, ബിജു, പുതുപൊന്നാനി നോര്‍ത്ത് ബ്രാഞ്ച് കമ്മിറ്റി അംഗം കെ.പി. അഷ്റഫ്, മുറിഞ്ഞഴി ബ്രാഞ്ച് സെക്രട്ടറി മഷ്ഹൂദ്, തണ്ണിത്തുറ ബ്രാഞ്ച് കമ്മിറ്റി അംഗം തണ്ണിത്തുറക്കല്‍ താഹിര്‍ എന്നിവര്‍ക്കെതിരെയാണ് അച്ചടക്ക നടപടി. ലോക്കല്‍ കമ്മിറ്റി അംഗമായ എണ്ണാഴിയില്‍ മണിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പൊന്നാനിയില്‍ തെരുവില്‍ ഒരുവിഭാഗം നടത്തിയ പ്രകടനത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച അന്വേഷണ കമീഷന് സി.പി.എം നേതാക്കളില്‍നിന്ന് മൊഴിയെടുത്തിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. ടി.എം. സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും ടി.എം. സിദ്ദീഖിനും വേണ്ടി പോസ്റ്ററുകള്‍ ഉയര്‍ന്ന സാഹചര്യവും കമീഷന് അന്വേഷിച്ചിരുന്നു. കൂടാതെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളും പരിശോധിച്ചു. വിഷയത്തില്‍ സി.പി.എം ജില്ല കമ്മിറ്റിയും പ്രതിഷേധം അറിയിച്ചിരുന്നു. ചില പാര്‍ട്ടി നേതാക്കളുടെ മൗനാനുവാദത്തോടെയാണ് തെരുവില്‍ പരസ്യപ്രകടനം നടന്നതെന്നാണ് സംസ്ഥാന നേതൃത്വത്തിെന്റ വിലയിരുത്തല്‍.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments